റിയാദ്: ഉംറ സിയാറത്ത് വിസകള്‍ക്ക് ഏജൻസികളുടെ സഹായമില്ലാതെ തീര്‍ത്ഥാടകര്‍ക്ക് നേരിട്ട് അപേക്ഷിക്കാനുള്ള സംവിധാനം ഒരുക്കിയതായി സൗദി ഹജ്ജ്-ഉംറ മന്ത്രാലയം. സൗദിഅറേബ്യ നേരിട്ട് നിയന്ത്രിക്കുന്ന ഏജന്‍സികള്‍ ഇല്ലാത്ത രാജ്യങ്ങളിലായിരിക്കും
ഹജ്ജ്-ഉംറ മന്ത്രാലയത്തിന്റെ ഓണ്‍ലൈന്‍ പോര്‍ട്ടലായ 'മഖാ'മിലൂടെയാണ് വിസയ്ക്ക് അപേക്ഷിക്കേണ്ടത്. 157 രാജ്യങ്ങളില്‍ നിന്നുള്ള തീര്‍ത്ഥാടകര്‍ക്ക് ഏജന്സികളില്ലാതെ വെബ്‍സൈറ്റ് വഴി നേരിട്ട് വിസയ്ക്ക് അപേക്ഷ നല്‍കാം. സൗദിയില്‍ പ്രവര്‍ത്തിക്കുന്ന വിവിധ ഉംറ സേവന ദാതാക്കളിൽ ഒന്നിന്റെ പാക്കേജ് തെരഞ്ഞെടുക്കുകയാണ് വേണ്ടത്. വിവിധ ഏജന്‍സികള്‍ നല്‍കുന്ന പാക്കേജുകളുടെ വിശദാംശങ്ങള്‍ വെബ്സൈറ്റില്‍ ലഭ്യമാവും. മക്കയിലെയും മദീനയിലെയും താമസ സൗകര്യങ്ങള്‍, വിവിധ സ്ഥലങ്ങളിലേക്കുള്ള യാത്രയുടെ വിശദാംശങ്ങള്‍ തുടങ്ങിയവയൊക്കെ പരിശോധിച്ച് തീർത്ഥാടകർക്ക് ഉചിതമായ പാക്കേജ് തെരഞ്ഞെടുക്കാം.
എംബസിയുടെയോ ഏജന്‍സികളുടെയോ സഹായമില്ലാതെ നേരിട്ട് ഇലക്ട്രോണിക് വിസ ലഭ്യമാവും. തീര്‍ത്ഥാടകര്‍ക്ക് സേവന ദാതാക്കൾ വാഗ്ദാനം ചെയ്ത പാക്കേജിലെ സൗകര്യങ്ങള്‍ ലഭിക്കുന്നുണ്ടോ എന്ന് അധികൃതര്‍ പരിശോധിക്കുകയും ചെയ്യും. നേരിട്ട് വിസ ലഭ്യമാക്കാനുള്ള സംവിധാനം കൂടിയാകുന്നതോടെ തീര്‍ത്ഥാടകര്‍ക്ക് യാത്രാനടപടികള്‍ കൂടുതല്‍ ലളിതമാവും.
